ADVERTISEMENT

പിറവം∙ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു രാമമംഗലത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു വീടുകളിൽ താമസസൗകര്യം പരിമിതമായ 20 പേരാണു ചികിത്സാ കേന്ദ്രത്തിലുള്ളത്. ഇവർക്കു  ഭക്ഷണം എത്തിക്കുകയെന്നതു വെല്ലുവിളിയായപ്പോഴാണു തങ്ങൾ  സന്നദ്ധത അറിയിച്ചതെന്നു സിഡിഎസ് അധ്യക്ഷ ഷീബ യോഹന്നാൻ പറഞ്ഞു. 

6കുടുംബശ്രീ അംഗങ്ങൾ ചേർന്നാണു ഹോട്ടൽ നടത്തുന്നത്. കോവിഡ് സെന്ററിലേക്കുള്ള ഭക്ഷണത്തിനു വേണ്ടി വരുന്ന മുതൽ മുടക്കും ഇപ്പോൾ ഇവരാണു വഹിക്കുന്നത്.  അപ്പവും ദോശയും പച്ചക്കറികളുമെല്ലാം ഉൾപ്പെടുന്നതാണു പ്രഭാത ഭക്ഷണം. ഉച്ചക്കു ചോറ്, വൈകിട്ട് ചായയും ചെറുകടികളും, രാത്രി ചപ്പാത്തിയും പച്ചക്കറിയും എന്നിങ്ങനെയാണു കോവിഡ് സെന്ററിലേക്കുള്ള മെനു. രാവിലെ 5നു ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോൾ വൈകിട്ടു 7 മണിയാകും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com