ADVERTISEMENT

അങ്കമാലി∙ ദേശീയപാതയിൽ കറുകുറ്റി പഴയ ചെക്പോസ്റ്റ് പരിസരത്ത് അപകടങ്ങളേറുന്നു. കഴിഞ്ഞ ദിവസം ട്രെയിലർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി. പിന്നാലെ വന്ന ബൈക്ക് യാത്രക്കാരിലൊരാൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കുറച്ചുനാൾ മുൻപ് ഈ ഭാഗത്ത് 2 ബൈക്കുകൾ ഇടിച്ചും അപകടമുണ്ടായി. ചെക്പോസ്റ്റ് പ്രവർത്തിച്ചിരുന്നപ്പോൾ സ്ഥിരമായി അപകടമുണ്ടായ ഭാഗമാണ്. 

വെളിച്ചക്കുറവ് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കരയാംപറമ്പ് മുതൽ കറുകുറ്റി വരെ ഒരു വശത്ത് വഴിവിളക്കില്ല. ദേശീയപാത നാലു നിരയാക്കി വീതികൂട്ടി നിർമാണം പൂർത്തിയാക്കിയിട്ടും വഴിവിളക്കില്ല. വിളക്കു കാലുകൾ മീഡിയനിൽ ഇറക്കിയിട്ട് വർഷങ്ങളായി. ഈ കാലുകൾ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് തറ കെട്ടി വയറിങ് പൂർത്തിക്കി.തുടർ നടപടി ഇല്ല.  നാട്ടുകാരുടെ നേതൃത്വത്തിൽ ഒട്ടേറെ നിവേദനം നൽകിയിട്ടും നടപടിയില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com