ADVERTISEMENT

കൊച്ചി ∙ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ പോലെ പിടിമുറുക്കി ചിക്കൻപോക്സും. ഏതെങ്കിലും തരത്തിലുള്ള പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 1764 പേരാണ്. ഇതിൽ 31 പേർക്കു ഡെങ്കിപ്പനി സംശയിക്കുന്നു. കോർപറേഷനിലെ 12 പേരും അങ്കമാലി നഗരസഭയിലെ 4 പേരും ആലുവയിലെ 3 പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ഈ മാസം രണ്ടു പേർ മരിച്ചു.

ഏഴു പേർ ചിക്കൻപോക്സ് ബാധിതരായി ഇന്നലെ ചികിത്സ തേടി. ഈ മാസം ഇതുവരെ 36 പേർക്കു ചിക്കൻപോക്സ് പിടിപെട്ടു. ഒരാൾ മരിച്ചു. ഈ വർഷം ജനുവരിയിലാണ് ചിക്കൻപോക്സ് മരണം ഇതിനു മുൻപ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 173 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. രണ്ടു പേർ ഇന്നലെ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com