ആലുവ∙ പിതൃമോക്ഷ മന്ത്ര മുഖരിതമായ ആലുവ മണപ്പുറത്തേക്കു കർക്കടക വാവുബലി തർപ്പണത്തിനു ഭക്തജനപ്രവാഹം. കഴിഞ്ഞ 2 വർഷം മണപ്പുറത്തു ബലിതർപ്പണം ഇല്ലാതിരുന്നതിനാൽ ഇത്തവണ തിരക്കു കൂടുമെന്ന കണക്കുകൂട്ടലിൽ പുരോഹിതർ ബലിത്തറകളും മറ്റും നേരത്തേ സജ്ജീകരിച്ചിരുന്നു.
പിതൃകർമങ്ങളുടെ ഭാഗമായി പുഴയിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ആഴം കൂടിയ ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടി. നേവിയുടെയും അഗ്നിരക്ഷാസേനയുടെയും മുങ്ങൽ വിദഗ്ധർ മണപ്പുറത്ത് ക്യാംപ് ചെയ്തിരുന്നു.
ക്രമസമാധാനപാലനത്തിന് 750 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.