ADVERTISEMENT

വടക്കേക്കര ∙ ആളംതുരുത്തിൽ റേഷൻകട നടത്തുന്ന പട്ടണം കണ്ണത്തുശേരി വീട്ടിൽ സുധീഷിനെ ആക്രമിച്ച കേസിൽ ഭാര്യാസഹോദരൻ കുഴുപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ സനൽ (39), സുഹൃത്തുക്കളായ പള്ളിപ്പുറം ചൂളക്കപറമ്പിൽ വിഘ്നേഷ് (28), മുനമ്പം കളപ്പറമ്പ് റിഖിൽ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ സ്വത്തു ഭാഗം വയ്ക്കുന്നതു സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 

സുധീഷിനെ ആക്രമിക്കാൻ സനൽ സുഹൃത്തുക്കളായ വിഘ്നേഷിനെയും റിഖിലിനെയും ഏർപ്പാട് ചെയ്യുകയായിരുന്നു. പുതിയകാവ് ക്ഷേത്ര പരിസരത്തു നടന്ന ആക്രമണത്തിൽ സുധീഷിന്റെ കൈകൾ ഒടിയുകയും കാൽമുട്ടിനു പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച മോട്ടർ സൈക്കിളിന്റെ ഷോക്ക് അബ്സോർബറും സഞ്ചരിച്ച വണ്ടിയും പൊലീസ് കണ്ടെടുത്തു.  വടക്കേക്കര ഇൻസ്പെക്ടർ വി.സി.സൂരജിന്റെ നേതൃത്വത്തിൽ എസ്ഐ അരുൺദേവ്, എഎസ്ഐ റസാഖ്, സിപിഒമാരായ മിറാഷ്, ലിജോ, ദിൽരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com