ADVERTISEMENT

പെരുമ്പാവൂർ ∙ പ്രതിരോധ കുത്തിവയ്പെടുക്കുന്നതിനിടയിൽ വളർത്തുനായയുടെ കടിയേറ്റു ലൈവ് സ്റ്റോക് ഇൻസ്പെക്ടർക്കു ഗുരുതര പരുക്ക്. കോടനാട് മൃഗാശുപത്രിക്കു കീഴിൽ മാവേലിപ്പടിയിൽ നടത്തിയ വാക്സിനേഷൻ ക്യാംപിലാണ് സംഭവം. ഐമുറി ഉപകേന്ദ്രത്തിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഇരിങ്ങോൾ സ്വദേശി പി.എം.മനോജിനാണ് പരുക്കേറ്റത്. 

എറണാകുളം ഗവ.മെഡിക്കൽ കോളജിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പെടുത്തു. രാവിലെ 11.30നാണ് സംഭവം. മനോജ് കുത്തിവയ്പെടുത്തതിനു ശേഷം ഉടമ ഏറ്റുവാങ്ങുന്നതിനിടയിൽ നായയുടെ കഴുത്തിലെ ബെൽറ്റ് അഴിഞ്ഞു പോയി. ഇതോടെ മനോജിന്റെ വലതു കാൽമുട്ടിനു താഴെ മാംസം കടിച്ചെടുക്കുകയായിരുന്നു. അക്രമാസക്തനായ നായയെ  ഉടമ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ആശുപത്രി അറ്റൻഡർ മാണിയാണ് രക്ഷപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com