ADVERTISEMENT
കോതമംഗലം∙ തീർഥാടന കേന്ദ്രമായ മാർ തോമാ ചെറിയപള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാൾ സമാപനത്തിനു പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം വണങ്ങാൻ പതിവു തെറ്റിക്കാതെ ഗജവീരൻ എത്തി. കരിമണ്ണൂർ ഉണ്ണി എന്ന ആനയാണ് ഇക്കുറി കബർ വണങ്ങിയത്. വികാരി ഫാ. ജോസ് പരത്തുവയലിന്റെ നേതൃത്വത്തിൽ പള്ളി ഭാരവാഹികൾ പഴവും ശർക്കരയും നൽകി സ്വീകരിച്ചു. പ്രത്യേകം തയാറാക്കിയ പെട്ടിയിൽ വഴിപാട് സമർപ്പിച്ച ശേഷമായിരുന്നു ആനയുടെ കബർ വണങ്ങൽ. 10 ദിനം നീളുന്ന പെരുന്നാളിന്റെ സമാപനത്തിൽ എല്ലാ വർഷവും നാട്ടിലെ ആനകൾ കബർ വണങ്ങാൻ എത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com