ADVERTISEMENT

കൂത്താട്ടുകുളം∙ തിരുമാറാടി–ആറൂർ റോഡ് ടാറിങ് നടത്തിയ ദിവസം തന്നെ പൈപ്പ് ഇടുന്നതിനായി കുത്തിപ്പൊളിച്ച് ജലഅതോറിറ്റി. ഒരു വർഷത്തിലധികമായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു റോഡ്. ടാറിങ് ജോലികൾക്കു മുൻപ് പൈപ്പ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ജല അതോറിറ്റി അധികൃതർ തയാറായില്ലെന്നു നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം റോഡ് ടാറിങ് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജലഅതോറിറ്റി അധികൃതരെത്തി കുത്തിപ്പൊളിക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. വെട്ടിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാനും അധികൃതർ തയാറായിട്ടില്ല. വകുപ്പുകളിൽ ഏകോപനമില്ലാതെ നിർമാണ ജോലികൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com