ADVERTISEMENT

കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന വനിത ഉത്സവ് പ്രദർശനത്തിൽ ഏറെ ഉൽപന്നങ്ങൾ വിലക്കുറവിൽ. ഉത്സവ് പ്രദർശനം 9 വരെ നീട്ടി. 7നു പ്രദർശനം അവധിയാണ്. പ്രദർശനത്തിൽ വോൾട്ടാസിന്റെ എസിക്ക് 40% വരെ കിഴിവും ബോഷിന്റെ മിക്സിക്ക് 4000 രൂപ വരെ ഓഫറും ഉണ്ട്.

പ്യുവർ ഫ്ലെയിം  ഇലക്ട്രിക് ചിമ്മിനി, ഹോബ് എന്നിവയ്ക്ക് 50%, വി ഗാർഡ് മിക്സിക്ക് 40% വരെ എന്നിങ്ങനെയും കിഴിവുണ്ട്. മുരിക്കൻസ് ഗ്രൂപ്പിന്റെ സ്റ്റാളിൽ സൗരോർജ ഉൽപന്നങ്ങൾക്ക് 5 മുതൽ 20 ശതമാനം വരെ കിഴിവ് നൽകുമ്പോൾ ഹാവെൽസ് സോളർ പാക്കേജുകൾക്കു സബ്‌സിഡിയോടൊപ്പം മിക്സർ ഗ്രൈൻഡർ സൗജന്യമാണ്.

കുത്താമ്പുള്ളി കൈത്തറിയുടെ 2 ഡബിൾ കോട്ട് ബെഡ്ഷീറ്റിന് 590 രൂപ മാത്രം. 3 ഫാമിലി കോട്ട് ബെഡ്ഷീറ്റും 6 തലയണ കവറും 2100 രൂപയ്ക്കു ലഭിക്കും. 2 കിങ് സൈസ് ഖാദി ബെഡ്ഷീറ്റും 4 തലയണ കവറുകളും ചേ‍ർത്ത് 1800 രൂപ. ഹെർക്കുലീസിന്റെ ഫിറ്റ്നസ് ഉപകരണങ്ങൾക്ക് 50%, ഇലക്ട്രിക് ചിരവയ്ക്ക് 1000 രൂപ എന്നിങ്ങനെ കിഴിവുണ്ട്. 

ഉയരം കൂട്ടാവുന്ന, വൈദ്യുതാഘാതം ഏൽക്കാത്ത തോട്ടികൾ, രൂപം മാറ്റാവുന്ന ഈസി ലാഡറുകൾ, ഗ്യാസ് സിലിണ്ടർ, സിമന്റ് ചാക്ക് എന്നിവ അനായാസം കയറ്റാവുന്ന ട്രോളി എന്നിവയ്ക്കും വിലക്കുറവുണ്ട്. ഓട്ടോ സോണിൽ ഫോക്സ്‌വാഗൻ ടൈഗൂൺ, വെർട്ടസ്, കിയ  കാരൻസ്, സെൽറ്റോസ്, മഹീന്ദ്ര താർ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്.

ടെസ്റ്റ്‌ ഡ്രൈവിന് സൗകര്യപ്രദമായ സമയം അറിയിക്കാം. പ്രദർശനത്തിന്റെ ഇലക്ട്രോണിക് പാർട്ണർ ക്യുആർഎസും ടൈറ്റിൽ പാർട്ണർ സിവ മറ്റേണിറ്റി വെയറുമാണ്. സിവ സ്റ്റാളിൽ മരത്തൊട്ടിൽ വാങ്ങുമ്പോൾ മറ്റേണിറ്റി മിനി കിറ്റ് സൗജന്യം. കിറ്റിന് 30% കിഴിവ്. മറ്റേണിറ്റി വെയർ വാങ്ങുമ്പോൾ ഒന്നിന് ഒന്നു സൗജന്യം. രാവിലെ 11 മുതൽ രാത്രി 9 വരെയാണു പ്രവേശനം.ഈ വാർത്താ കട്ടിങ്ങുമായി വരുന്നവർക്കു പ്രവേശനം സൗജന്യം. ഇന്നു വൈകിട്ട് 7ന് ഗായകൻ വിപിൻ സേവിയറും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com