ഷെൽജോയ്ക്ക് കൂട്ടായി ഇനി എറികും

marriage-ring
ഷെൽജോ പുല്ലനും എറികാ സ്കെമിറ്റും.
SHARE

മലയാറ്റൂർ∙ മലയോര ഗ്രാമമായ ഇല്ലിത്തോട്ടിൽ നടന്ന ഒരു വിവാഹ ചടങ്ങ് 2 രാജ്യക്കാരുടെ സംഗമവേദിയായി. പുല്ലൻ ജോസ്- ഷേർളി ദമ്പതികളുടെ മൂത്തമകൻ ഷെൽ‍ജോയ്ക്കു വധു ഫ്രാൻസിൽ നിന്നുള്ള എറികാ സ്കെമിറ്റ്. ജോസിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും പുറമേ ഫ്രാൻസിൽ നിന്ന് വധുവിന്റെ പത്തോളം അടുത്ത ബന്ധുക്കളും പങ്കെടുത്തു. ഫ്രാൻസിലെ ഇടവകയിൽ മതാചാരപ്രകാരം ഇവരുടെ വിവാഹം നടന്നിരുന്നു. 

Also read: വിവാഹത്തിനു പോകാൻ കൂട്ടഅവധി: ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റി

13 വർഷം മുൻപ് യുകെയിൽ വിദ്യാഭ്യാസത്തിനു പോയ ഷെൽജോ 8 വർഷം മുൻപ് അവിടെ ഒരു കമ്പനിയിൽ സെയിൽസ് മാനേജരായി ജോലിക്കു കയറി. ഇതിനിടെയാണ് 500 മീറ്റർ അകലെയുള്ള ഫ്ലാറ്റിലെ എറികാ സ്കെമിറ്റുമായി കൂട്ടുകൂടുന്നത്. സ്കോട്‌ലൻഡിൽ ഇലക്ട്രോണിക്സ് കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടിവാണ് എറികാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS