കാറിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടു; ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേർക്കു പരുക്ക്
Mail This Article
×
അങ്കമാലി ∙ ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നലിൽ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞു 12 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. ഇന്നലെ രാവിലെ 6.30നാണ് അപകടം. തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിൽ നിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്ന വിനോദസഞ്ചാരികൾ യാത്ര ചെയ്ത ബസാണ് അപകടത്തിൽ പെട്ടത്. മൂക്കന്നൂർ റോഡിൽ ദേശീയപാതയിലേക്കു കയറിയ കാറിൽ ഇടിക്കാതിരിക്കാനാണു പെട്ടെന്നു ബ്രേക്കിട്ടത്. മഴ പെയ്ത് റോഡ് നനഞ്ഞിട്ടുണ്ടായിരുന്നു. സിഗ്നൽ പ്രവർത്തിക്കാത്ത സമയത്തായിരുന്നു അപകടം. ജംക്‌ഷനിൽ 7 മണിയോടെയാണു സിഗ്നൽ പ്രവർത്തിച്ചു തുടങ്ങുക. തിരുച്ചിറപ്പിള്ളി സ്വദേശികളായ നിധീഷ് (10), ഫരീന (17), സുധ (35), മുത്തുലക്ഷ്മി (40), ചിത്ര (47), മഹേശ്വരി (50), അൽഷിഫ ഷാഹുൽ (16), ഗീതാഞ്ജലി (8), തങ്കൻ (40), റഹ്മത്ത് നിഷ (45) , ഹമീദ ഭാനു (40), മീന (35) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ലിറ്റിൽഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.