ADVERTISEMENT

കൂത്താട്ടുകുളം∙ ഇറച്ചിക്കട ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി നാഗാർജുനെ കരിമ്പനയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിനു പിന്നിലെ ഷെഡിൽ നിന്നും കൊല ചെയ്യാനുപയോഗിച്ച ജിഐ പൈപ്പ് കണ്ടെടുത്തു. ഈ പൈപ്പ് ഉപയോഗിച്ചാണ് പ്രതി, രാധാകൃഷ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഹാളിൽ വച്ച് രാധാകൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയിൽ എത്തിച്ചതാണെന്നും നാഗാർജുൻ പൊലീസിനോട് പറഞ്ഞു.  

ശുചിമുറി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. കൊല നടത്തിയ ശേഷം തെങ്കാശിയിലേക്ക് കടന്ന പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com