ഭക്തിസാന്ദ്രമായി ഛത്പൂജ

Mail This Article
×
ആലുവ∙ കൊച്ചിയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ സംസ്കൃതി സേവാസമിതി ആലുവ മണപ്പുറത്ത് പെരിയാറിൽ ഒരുക്കിയ ഛത്പൂജ ഭക്തിസാന്ദ്രമായി. ദീപാവലി കഴിഞ്ഞ് ആറാം നാൾ മുതൽ 4 ദിവസമാണ് ഛത്പൂജ നടത്തുന്നത്. വനവാസം കഴിഞ്ഞു തിരിച്ചെത്തിയ ശ്രീരാമൻ സീതാ സമേതം ജനക്ഷേമത്തിനായി സൂര്യഭഗവാനെ ആരാധിച്ചതിന്റെ സ്മരണ ഉണർത്തുന്ന ചടങ്ങാണിത്.
സൂര്യപുത്രനായ കർണൻ തനിക്കു കരുത്തു പകർന്ന സൂര്യഭഗവാനെ ആരാധിച്ചതിന്റെ സ്മരണയായും ഇതിനെ കാണുന്നു. നദീതീരത്തു വാഴയും കരിമ്പുമൊക്കെ നട്ടുപിടിപ്പിച്ച ശേഷം പഴവർഗങ്ങളും മറ്റും താലത്തിലേന്തി പുഴയിലിറങ്ങി സൂര്യഭഗവാനെ ആരാധിക്കുന്നതാണ് ചടങ്ങ്. പടക്കം പൊട്ടിച്ച്, ഭജനകൾ ചൊല്ലി, ചെരാതുകൾ പുഴയിലൊഴുക്കുന്നതോടെ പൂജ പൂർത്തിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.