ബ്രെത്തലൈസർ പരിശോധന: താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ തിരിച്ചെടുത്തു
Mail This Article
×
കോതമംഗലം∙ കെഎസ്ആർടിസി ഡിപ്പോയിൽ കേടായ ബ്രെത്തലൈസർ പരിശോധനാ വിവാദത്തെ തുടർന്നു ജോലിയിൽ നിന്നു മാറ്റിയ താൽക്കാലിക ജീവനക്കാരിയെ തിരിച്ചെടുത്തു. തന്നെ ബ്രെത്തലൈസർ പരിശോധന നടത്തിയതായി അന്വേഷണത്തിൽ മൊഴി നൽകിയ സ്വീപ്പറാണ് ഇന്നലെ ജോലിയിൽ തിരികെ പ്രവേശിച്ചത്.
ഡിപ്പോയിൽ ബ്രെത്തലൈസർ പരിശോധന നടന്നപ്പോൾ മദ്യപിക്കാത്തവരും മദ്യപിച്ചതായി ഫലം വന്നതിനാൽ തർക്കമുണ്ടാകുകയും തുടർന്നു പരിശോധകർ ജീവനക്കാരിയെക്കൊണ്ട് ഉപകരണത്തിൽ ഊതിക്കുകയും ചെയ്തിരുന്നു. ജീവനക്കാരിയെ പരിശോധിച്ചില്ലെന്നു പറയണമെന്നു ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പരിശോധിച്ചതായി ഇവർ അന്വേഷണ സംഘത്തിനു മൊഴി നൽകി. തുടർന്നാണു ജോലിയിൽ നിന്നു മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.