ADVERTISEMENT

മലയാറ്റൂർ∙ വീടിനടുത്തു വരെ കാട്ടാനക്കൂട്ടത്തെ കണ്ട ഭീതിയിലാണ് ഇല്ലിത്തോട് നിവാസികൾ. ഇല്ലിത്തോട് ചെക്ക് പോസ്റ്റിനു സമീപം കണ്ണമ്പുഴ ജോസഫ് ജോൺ, അലക്സ്, പോൾ എന്നിവരുടെ വീടുകളുടെ പിന്നിലെ പറമ്പുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം വന്ന് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. അർധരാത്രിയോടെ പറമ്പിൽ മരങ്ങളുടെ കമ്പുകൾ ഒടിക്കുന്ന ശബ്ദങ്ങൾ കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ കണ്ടത് പറമ്പിൽ നിൽക്കുന്ന കാട്ടാനകളെയാണ്. അഞ്ചോളം ആനകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്നു വീട്ടുകാർ പറഞ്ഞു. പറമ്പുകൾക്കു സമീപം വനമാണ്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചപ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ ആളില്ല എന്നായിരുന്നു മറുപടി.  രാത്രി ഒന്നര, 2 മണിയോടെ പറമ്പിൽ ശബ്ദങ്ങൾ ഇല്ലാതായപ്പോൾ ആനക്കൂട്ടം മടങ്ങിപ്പോയി എന്ന് ഉറപ്പായി. നേരം വെളുത്തപ്പോൾ വീട്ടുകാർ കണ്ടത് പറമ്പുകളിലെ വാഴകൾ ആനകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ്.

വാഴകളാണ് ഈ പറമ്പുകളിൽ പ്രധാനമായും കൃഷി ചെയ്തിരുന്നത്. 4 മാസം മുൻപും കാട്ടാനക്കൂട്ടം ഈ പറമ്പുകളിൽ വന്ന് വാഴകൾ നശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പകലും കാട്ടാനക്കൂട്ടം സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചപ്പോൾ പോയി നോക്കിയിട്ട് ഒന്നും കണ്ടില്ല എന്നായിരുന്നു മറുപടി. ഈ ദിവസങ്ങളിൽ ഇല്ലിത്തോട് പല കൃഷി സ്ഥലങ്ങളിലും മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്ര വളപ്പിലും കാട്ടാനക്കൂട്ടം കടന്ന് ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com