ADVERTISEMENT

കൊച്ചി∙ വടക്കൻ പറവൂർ സബ് ഡിവിഷന് കീഴിലുള്ള ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന പൈപ്പിലെ ചോർച്ച പരിഹരിച്ച് മലിനജലം കലരുന്ന സാഹചര്യം പൂർണമായും ഒഴിവായതായി ജല അതോറിറ്റി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

വടക്കൻ പറവൂർ ജല അതോറിറ്റി ഓഫിസിന് സമീപം മലിനജലം ഒഴുകുന്ന കനാലിലൂടെ കടന്നുപോകുന്ന ശുദ്ധജല പൈപ്പിലെ ചോർച്ച കാരണം ജനങ്ങൾ മലിനജലം കുടിക്കേണ്ടി വന്നതായി ആരോപിച്ച് റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന് വേണ്ടി പ്രസിഡന്റ് ജോസ് പോൾ സമർപ്പിച്ച പരായിലാണ് നടപടി. പൈപ്പിൽ ചോർച്ചയുണ്ടായപ്പോൾ മർദ്ദം കൂടുതലായതിനാൽ കൂടുതൽ അളവിൽ വെള്ളം പുറത്തേക്ക് ചീറ്റിയെന്നും എയർവാൽവ് സ്ഥാപിച്ച് മലിനജലം അകത്തേക്ക് കടക്കുന്ന സാഹചര്യം ഇല്ലാതാക്കിയെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു.

English Summary:

Water contamination in Kochi has been resolved. The Human Rights Commission's intervention led to the repair of a leaking water pipe, preventing sewage from mixing with drinking water in Ezhikkara and Kottuvally.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com