ADVERTISEMENT

ചേരാനല്ലൂർ ∙ വേനൽ മഴയിൽ ദേശീയപാതയിലെ സർവീസ് റോഡുകളും ബസ് സ്റ്റോപ്പുകളും വെള്ളക്കെട്ടിലായതു ആശങ്ക ഉയർത്തുന്നു.മഞ്ഞുമ്മൽ കവല മുതൽ വരാപ്പുഴ കൂനമ്മാവ് കാവിൽനട വരെയുള്ള ഭാഗത്താണു ദേശീയപാതയുടെ സർവീസ് റോഡിൽ വെള്ളക്കെട്ടുള്ളത്. നിലവിൽ ബസ് സ്റ്റോപ്പുള്ള പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രികർക്കു ബസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം ഒഴുകി പോകാനുള്ള കാനകളുടെ അശാസ്ത്രീയ നിർമാണം മൂലമാണു വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഭാവിയിൽ ഇതു വലിയ പ്രതിസന്ധികൾക്കു ഇടയാക്കുമെന്നു സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു. 

പലയിടങ്ങളിലും സർവീസ് റോഡിലും ഉയരത്തിലാണു കാന നിർമിച്ചിരിക്കുന്നതെന്നു മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഫ്ലൈഓവറിൽ നിന്നു സർവീസ് റോഡുകളിലേക്കു വീഴുന്ന വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കാത്തതിനാലും പ്രതിഷേധം ശക്തമാണ്. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സമര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

English Summary:

Cheranelloor Waterlogging plagues National Highway service roads and bus stops due to inadequate drainage systems. The unscientific construction of drains and lack of proper water drainage from the flyover are causing significant disruptions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com