ADVERTISEMENT

ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച സൗത്ത് എഴുപുന്ന സ്വദേശി സാബുവിന്റെ മൃതദേഹം ജീർണിച്ചതിന്റെ കാരണം ഫ്രീസറിന്റെ സാങ്കേതിക തകരാറാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. ഫ്രീസറിന്റെ സ്വിച്ച് ഓൺ ആക്കാത്തതാണ് പ്രശ്നകാരണമെന്നായിരുന്നു ആദ്യ നിഗമനം.സംഭവത്തിനു ശേഷം ടെക്ന‌ിഷ്യന്മാരെ വരുത്തി തകരാർ പരിഹരിച്ചതായും സൂപ്രണ്ട് പറഞ്ഞു. രാത്രി മൃതദേഹം വച്ച ശേഷം ഫ്രീസറിന്റെ സ്വിച്ച് ഓണാക്കിയതും രാവിലെ ഓഫാക്കിയതും മരിച്ച സാബുവിന്റെ ബന്ധുവിന്റെ സാന്നിധ്യത്തിലാണെന്നും ഡോ. സ്മിജി പറഞ്ഞു.

അതേസമയം, ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് കുറ്റക്കാരായ ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നു സാബുവിന്റെ വീട്ടുകാർ ആരോപിച്ചു. രാവിലെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തുമ്പോൾ ഫ്രീസറിന്റെ സ്വിച്ച് ഓഫായിരുന്നു. രാത്രി ഓണാക്കിയെന്നു പറയുന്നതു തങ്ങളുടെ സാന്നിധ്യത്തിലല്ല. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹവുമായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ പിശകു പറ്റിയെന്നും ക്ഷമിക്കണമെന്നുമാണ് സൂപ്രണ്ട് തങ്ങളോടു പറഞ്ഞതെന്നും അവർ അറിയിച്ചു.

English Summary:

Freezer malfunction at Aluva District Hospital led to the deterioration of a body in the mortuary. The hospital superintendent cited a technical fault, but the deceased's family alleges negligence and contradicts the official report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com