ADVERTISEMENT

രാജകുമാരി ∙മന്ത്രി എം.എം മണിയുടെ ബന്ധു കോൺഗ്രസ് സ്ഥാനാർഥി. എതിരെ മത്സരിക്കുന്നതും മന്ത്രി ബന്ധുതന്നെ. മണിയുടെ  ഭാര്യാ സഹോദരനും സിപിഎം രക്തസാക്ഷിയുമായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലിയുടെ സഹോദരൻ വി.ബി.സന്തോഷാണ് കോൺഗ്രസ് സ്ഥാനാർഥി. എതിരെ  മത്സരിക്കുന്നത് മണിയുടെ സഹോദരൻ  എം.എം.ലംബോദരന്റെ  ഭാര്യാസഹോദരനും സിപിഎം നേതാവുമായ  പി.എ.സുരേന്ദ്രനാണ് ബൈസൺവാലി പഞ്ചായത്ത് അഞ്ചാം വാർഡിലാണ് മന്ത്രി ബന്ധുക്കളുടെ പോരാട്ടം.  2015 ൽ എൽഡിഎഫ് സ്വതന്ത്രനായി ഏഴാം വാർഡിൽ‌ നിന്ന് വിജയിച്ചതാണ് സന്തോഷ്. ബൈസൺവാലിയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തവരിൽ പ്രധാനിയായ വടക്കേത്തറയിൽ ഭാസ്കരന്റെ മകനാണു സന്തോഷ്.

സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു ഭാസ്കരൻ. തങ്കപ്പൻ രണ്ടര പതിറ്റാണ്ട് മുൻപ് ആർഎസ്എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. ജനപ്രതിനിധിക്കു ചേരാത്ത സ്വഭാവ ദൂഷ്യങ്ങളുള്ളതിനാലാണു സന്തോഷിനെ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയതെന്നു സിപിഎം നേതാക്കൾ പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന്  സന്തോഷ് വിശദീകരിക്കുന്നു. സിപിഎം സ്ഥാനാർഥി സുരേന്ദ്രൻ ബൈസൺവാലി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com