ADVERTISEMENT

കാഞ്ഞാർ ∙ സ്ഥിരം നീരൊഴുക്കുള്ള ചപ്പാത്ത്. എത്ര കോൺക്രീറ്റ് ചെയ്താലും ടാർ ചെയ്താലും ഏതാനും ആഴ്ചകൾക്കകം വീണ്ടും പൊളിയും. ചപ്പാത്തിലെ കുഴി ശ്രദ്ധയിൽ പെടാതെ ദിവസേന ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും ഇവിടെ പതിവാണ്. തൊടുപുഴ പുളിയൻമല റോഡിൽ കാഞ്ഞാറിൽ വാഗമൺ കവലയിലെ ചപ്പാത്താണു യാത്രക്കാരെ വലയ്ക്കുന്നത്.

വാഗമൺ കാണാനായി എത്തുന്ന ഒട്ടേറെ ആളുകൾ ഇവിടെ കുഴിയിൽ വീണ് അപകടത്തിൽ പെട്ട് മടങ്ങുന്നതും പതിവാകുകയാണ്. മഴ പെയ്യുമ്പോൾ ചപ്പാത്തു കവിഞ്ഞു വെള്ളം ഒഴുകും. വർഷത്തിൽ 6 മാസം ഇവിടെ മുട്ടൊപ്പം വെള്ളമാണ്. മഴയെത്തിയാൽ ഇവിടെ വെള്ളപ്പൊക്കം പതിവാണ്. മഴക്കാലത്ത് ഇരുചക്രവാഹനങ്ങളുടെ ചപ്പാത്തു കടന്നുള്ള യാത്ര ഏറെ ശ്രമകരമാണ്. 

പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ചപ്പാത്ത് മാറ്റി ഇവിടെ കലുങ്ക് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികാരികൾ വേണ്ട നടപടി എടുക്കുന്നില്ല. ഇതിലെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് കാൽനടയാത്രക്കാരെയും വലയ്ക്കുന്നുണ്ട്.

കൂടാതെ ഇരുചക്രവാഹനത്തിൽ കടന്നു പോകുന്നവരും ഇവിടെ ചെളിയിൽ കുളിച്ചാണ് യാത്ര തുടരുന്നത്. ഇവിടെ അപകടവും പതിവാണ്. റോഡിലേക്കു കയറുന്ന സ്ഥലത്ത് അടിക്കടിയുണ്ടാകുന്ന ഗട്ടറുകൾ എന്നും അപകടങ്ങൾക്ക് കാരണമാകും. ഈ കുഴികൾ അടച്ചാൽ ഏതാനും ആഴ്ചകൾക്കകം വീണ്ടും കുഴി രൂപപ്പെടും.

സഞ്ചാരികളായ ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാരെ അപകടക്കെണിയിൽ ആകുന്നത്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ കലുങ്ക് നിർമിച്ച് അപകടാവസ്ഥ ഇല്ലാതാക്കാനാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com