ADVERTISEMENT

മൂന്നാർ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയോരത്ത് അപകടാവസ്ഥയിൽ സ്ഥിതി ചെയ്തിരുന്ന മൂന്നാർ എൻജിനീയറിങ് കോളജിന്റെ കെട്ടിടങ്ങളിലൊന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കി. മൂന്നാർ ദേവികുളം പാതയിൽ കുന്നിൻമുകളിൽ സ്ഥിതി ചെയ്തിരുന്ന കോളജിന്റെ ലൈബ്രറി കെട്ടിടമാണ് ഇന്നലെ ഉച്ചയോടെ തകർത്തത്. ദേശീയ പാതയുടെ നിർമാണ ജോലികൾ നടത്തുന്ന ഗ്രീൻ വർത്ത് കമ്പനിയാണ് സ്ഫോടനം നടത്തിയത്. 

കെട്ടിടത്തിന്റെ ഇടഭിത്തികൾ പൊളിച്ചുമാറ്റിയ ശേഷമായിരുന്നു സ്ഫോടനം. കെട്ടിടം കൊണ്ടുള്ള അപകട ഭീഷണി ഒഴിവായതിനെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം ഇന്ന് പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനു സമീപം മറ്റൊരു കെട്ടിടവും അപകടാവസ്ഥയിൽ ആയതുകൊണ്ട് പൊളിച്ചു നീക്കാൻ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനം ഒഴിവാക്കി മറ്റ് മാർഗങ്ങളിലൂടെ കെട്ടിടം പൊളിക്കാനാണ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com