ആശങ്കയുടെ നൂൽപ്പാലം കടന്നു മടുത്തു; എന്നു വരും കോൺക്രീറ്റ് പാലം?
Mail This Article
×
മലയിഞ്ചി ∙ കുടിയേറ്റ മേഖലയായ പട്ടാക്കൽ ഭാഗത്തെ വീട്ടുകാർക്ക് പുഴയുടെ മറുകര എത്താൻ ആശ്രയം മുളയും തടിക്കഷണങ്ങളും കൊണ്ട് കമ്പി വലിച്ചു കെട്ടിയ തൂക്കുപാലം മാത്രം. മലയിഞ്ചിയിൽ നിന്ന് ഒന്നര കിലോ മീറ്റർ നടന്നാൽ പട്ടാക്കൽ ഭാഗത്ത് എത്താം. എന്നാൽ അവിടെനിന്ന് ആറ്റിനക്കരെ എത്താൻ സുരക്ഷിതമല്ലാത്ത ഈ പാലം മാത്രമേ മാർഗമുള്ളൂ.
മഴക്കാലത്ത് പുഴ നിറഞ്ഞു കുത്തൊഴുക്കിൽപെട്ട് പാലം ഒലിച്ചു പോകാറുണ്ട്. കുട്ടികളെ സ്കൂളിൽ വിടാനും ആശുപത്രികളിൽ പോകാനുമൊക്കെ പ്രയാസമാണ്. തിരഞ്ഞെടുപ്പു കാലങ്ങളിൽ സ്ഥാനാർഥികൾ മോഹന വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഇവിടെ കോൺക്രീറ്റ് നടപ്പാലം എങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.