ADVERTISEMENT

അടിമാലി ∙ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ വാഹനങ്ങളുടെ അമിത വേഗവും റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. കാലവർഷം ആരംഭിച്ചതോടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വന മേഖലയിലാണ് അപകടങ്ങളേറെയും. പാതയോരത്തെ ഈറ്റകളും മുൾപ്പടർപ്പുകളും റോഡിലേക്ക് വളർന്നു നിൽക്കുന്നു. പലയിടങ്ങളിലും പാതയുടെ സംരക്ഷണ ഭിത്തി തകർന്നു കിടക്കുകയാണ്.

കാലവർഷത്തിനു മുൻപ് പാതയോരത്തെ ഈറ്റകളും മുൾപ്പടർപ്പുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ വനം - ദേശീയപാത അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഈറ്റകൾ  റോഡിലേക്ക് പടർന്ന് സുഗമമായ ഗതാഗതത്തിനും യാത്രയ്ക്കും കൂടുതൽ തടസം സൃഷ്ടിക്കുന്നു. പാതയിൽ വീതി കുറഞ്ഞ പലയിടങ്ങളിലും സംരക്ഷണ ഭിത്തി തകർന്നു. ഇവ മുൾപ്പടർപ്പുകൾ കയറി മൂടിയതും അപകട സാധ്യത വർധിക്കാൻ കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com