മോഷ്ടിക്കാനായി മുറിച്ച ചന്ദനം പറമ്പിലുപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി
Mail This Article
×
മറയൂർ ∙ മുറിച്ചിട്ടെങ്കിലും തടി പൊക്കിയെടുക്കാനായില്ല, മോഷ്ടിക്കാനായി മുറിച്ച ചന്ദനം പറമ്പിലുപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി. മറയൂർ ഇടക്കടവിൽ ക്രേസി സോമന്റെ പറമ്പിൽ നിന്നുമാണ് 15 അടി ഉയരമുള്ള ചന്ദനമരം കഴിഞ്ഞദിവസം രാത്രിയിൽ മോഷ്ടാക്കൾ മുറിച്ച് കടത്താൻ ശ്രമിച്ചത്.
എന്നാൽ മരത്തിന്റെ ഭാരവും സൗരോർജ വേലിയും മരച്ചില്ലകളും തടഞ്ഞതിനാൽ മുറിച്ചിട്ട മരം കൊണ്ടുപോകാൻ കഴിയാതെ മോഷ്ടാക്കൾ മടങ്ങി. മരം സൗരോർജ വേലിക്ക് ഇടയിൽ നിന്നിരുന്നതിനാൽ മുറിച്ചപ്പോൾ വേലിയിൽ കുടുങ്ങി. ഇതിനാൽ മോഷ്ടാക്കൾ അന്നത്തെ ദിവസം ഉപേക്ഷിച്ചു കടന്നു. വണ്ണാന്തറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചന്ദനമരം മുറിച്ചിട്ട പ്രദേശം പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.