ADVERTISEMENT

നെടുങ്കണ്ടം ∙ കല്ലാർ പുഴയിൽ കാണാതായ വിദ്യാർഥി അജ്മലിന്റെ മൃതദേഹം തങ്ങളുടെ ജീവൻ പണയപ്പെടുത്തി കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തിരച്ചിൽ നടത്തി കണ്ടെത്തിയ നെടുങ്കണ്ടം സിഐ ബി.എസ്.ബിനുവിനും സഹപ്രവർത്തകർക്കും ഗുഡ് സർവീസ് എൻട്രിക്കു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് ശുപാർശ നൽകി. ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറിനും സിഐയെയും രക്ഷാപ്രവർത്തനം നടത്തിയ പൊലീസ് സംഘത്തെയും പരിഗണിക്കുന്നുണ്ട്.

ശക്തമായ ഒഴുക്കിൽ അഗ്നിരക്ഷാ സേനയടക്കം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയ ഭാഗങ്ങളിൽ ഒഴുക്കിൽപെട്ടു. സ്കൂബ ടീമിനെ എത്തിച്ച് നടത്തിയ പരിശോധനയും പരാജയപ്പെട്ടതോടെയാണ് നെടുങ്കണ്ടം സിഐ ബി. എസ്. ബിനു ആരെയും അറിയിക്കാതെ കല്ലാർ ഡാമിന് സമീപം തിരച്ചിലിനിറങ്ങിയത്. ബുധനാഴ്ച രാവിലെ ഡ്രൈവർ സഞ്ജുവി നൊപ്പമാണ് കല്ലാർ പുഴയിൽ ആഴം കൂടിയ സ്ഥലത്തേക്ക് എത്തിയത്.

സഞ്ജുവിനെ പുഴയോരത്ത് നിർത്തി സിഐ അജ്മൽ വെള്ളത്തിൽ വീണ കല്ലാർ പുഴയുടെ 600 മീറ്റർ ഭാഗത്ത് തിരച്ചിൽ നടത്തി. ഇതിനിടെയാണ് അജ്മലിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ - സലീന ദമ്പതികളുടെ മകനായ അജ്മലിനെ(13) കല്ലാർ പുഴയിൽ കാണാതായത്. നെടുങ്കണ്ടം ഗവ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അജ്മൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com