ലഹരിമരുന്നുമായി 3 പേർ അറസ്റ്റിൽ
Mail This Article
തൊടുപുഴ ∙ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും സഹിതം മൂന്നു പേരെ തൊടുപുഴ പൊലീസ് അരിക്കുഴയിൽ നിന്ന് അറസ്റ്റ് ചെയ്തു. അരിക്കുഴ പാലക്കാട്ടുപടി അപ്പമലയിൽ അമൽ ബാബു (24), മണക്കാട് അങ്കംവെട്ടി മൂങ്ങശേരിൽ നവീൻ ബേബി (22), വെങ്ങല്ലൂർ മുത്താരംകുന്ന് കാരാമക്കാവിൽ അനു ഉണ്ണി (29) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 17.44 ഗ്രാം എംഡിഎംഎയും 34.9 ഗ്രാം കഞ്ചാവും പിടികൂടി.
അരിക്കുഴയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായി യുവാക്കൾ ഉൾപ്പെടെയുള്ള സംഘം എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുള്ളവരെ ചെയ്യുന്നതിനിടെയാണ് ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ, എസ്ഐ ഉണ്ണി കൃഷ്ണൻ, എഎസ്ഐ ഷംസുദീൻ, എസ്‌സിപിഒമാരായ ഹരീഷ്, മാഹിൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 22ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് 6.6 ഗ്രാം എംഡിഎംഎയുമായി പെരുമ്പിളളിച്ചിറ പഴേരി വീട്ടിൽ യൂനസ് (25) കോതമംഗലം നെല്ലിക്കുഴി നെല്ലിത്താനത്ത് അക്ഷയ ഷാജി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് 20ന് മുതലക്കോടത്ത് നിന്ന് എആർ ക്യാംപിലെ പൊലീസുകാരൻ മുണ്ടയ്ക്കൽ ഷാനവാസ് (33), കുമാരമംഗലം കുന്നത്ത് ഷംനാസ് (33) എന്നിവരെ എക്സൈസ് സംഘം 3.6 ഗ്രാം എംഡിഎംഎയും,20 ഗ്രാം കഞ്ചാവും സഹിതം പിടികൂടിയിരുന്നു. ഇവരെല്ലാം ഇപ്പോഴും റിമാൻഡിലാണ്. കഴിഞ്ഞ മാസം ഇടവെട്ടി ഭാഗത്ത് നിന്ന് കഴിഞ്ഞ മാസം 25ന് ഹഷീഷ് ഓയിലുമായി 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.