ഊട്ടുപുരയെ സംഗീതസാന്ദ്രമാക്കി സുബീഷിന്റെ പാട്ടുത്സവം
Mail This Article
‘മഴവില്ലാടും മലയുടെ മുകളിൽ, ഒരു തേരോട്ടം മണിമുകിലോട്ടം’...ജില്ലാ കലോത്സവത്തിലെ ഊട്ടുപുരയിൽ ഉണ്ണാനെത്തിയവർക്കു ഗംഭീര സംഗീത വിരുന്നും!. തുടർക്കഥ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം ആലപിച്ചു കയ്യടി നേടിയത് ഉപ്പുകുന്ന് ഗവ. ട്രൈബൽ എൽപി സ്കൂളിലെ അധ്യാപകൻ കെ.വി. സുബീഷാണ്. മലപ്പുറം തൃപ്പനച്ചി–പാലക്കാട് സ്വദേശിയായ ഇദ്ദേഹം 10 വർഷമായി ഇടുക്കി ജില്ലയിലെത്തിയിട്ട്.
കഴിഞ്ഞ ഡിസംബറിലാണ് ഉപ്പുകുന്ന് സ്കൂളിലെത്തിയത്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും വിവിധ ഗായകരെ അനുകരിച്ചു പാടി റിയാലിറ്റി ഷോയിലടക്കം താരമായിട്ടുണ്ട്. മികച്ച തബലിസ്റ്റ് കൂടിയായ സുബീഷ് കോളജ് പഠനകാലത്ത് തബല വായനയിൽ ഒട്ടേറെ സമ്മാനങ്ങളും സ്വന്തമാക്കി. ഇപ്പോൾ കുടുംബസമേതം പട്ടയംകവലയിലാണു താമസം. കലോത്സവം കഴിയുന്നതു വരെ ദിവസവും ഒരു പാട്ടെങ്കിലും പാടി ഊട്ടുപുര സംഗീത സാന്ദ്രമാക്കണമെന്ന ആഗ്രഹത്തിലാണ് ഈ അധ്യാപകൻ.