കാട്ടുപന്നി ആക്രമിച്ചു ഹോട്ടൽ ജീവനക്കാരന് പരുക്ക്
Mail This Article
×
മൂന്നാർ ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനു ഗുരുതരമായി പരുക്കേറ്റു. ഹോട്ടലിലേക്കു വെള്ളം വരാത്തത് പരിശോധിക്കാനായി മലമുകളിലേക്കു പോയ കായംകുളം സ്വദേശി അനീഷിനാണു (21) പരുക്കേറ്റത്. വട്ടവട ഊർക്കാടുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
അനീഷിനെ കാണാതായതോടെ മറ്റു ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ബോധമില്ലാതെ ഊർക്കാടിനു മുകളിലുള്ള വനത്തിനോടു ചേർന്നുള്ള വഴിയോരത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ചുമന്ന് പ്രധാന റോഡിലെത്തിച്ച ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇടുപ്പിനു താഴേക്ക് ഗുരുതരമായി മുറിവേറ്റിറ്റുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.