മറയൂർ∙ കഴിഞ്ഞ ഡിസംബറിൽ എസ്ബിഐ സിഡിഎം മെഷീനിൽ കള്ളനോട്ടുകൾ നിക്ഷേപിച്ച കേസിലെ അവസാന പ്രതിയെയും മറയൂർ പൊലീസ് പിടികൂടി. ഡിണ്ടിഗൽ ബത്തലഗുണ്ടു സ്വദേശിയായ രാജ്കുമാറിനെയാണു പഴനിയിൽ നിന്നു മറയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്നു 500 രൂപയുടെ 9 കള്ളനോട്ടുകളും കണ്ടെടുത്തു.
ഇതോടെ ഈ കേസിലെ എല്ലാ 7 പ്രതികളും പിടിയിലായി. ഇതിൽ 6 പേരും തമിഴ്നാട് സ്വദേശികളാണ്. ജില്ലാ പൊലീസ് മേധാവി കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ മറയൂർ എസ്എച്ച്ഒ ടി.സി. മുരുകൻ, എസ്ഐ സജി എം പോൾ, അനുകുമാർ എ.എം.സജുസൺ സാമുവൽ എന്നിവരായിരുന്നു തുടക്കം മുതൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.