ADVERTISEMENT

മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം 2 മാസത്തേക്ക് അടച്ചു. ഏപ്രിൽ ഒന്നിനു തുറക്കും. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനവും ഇന്നു മുതൽ 2 മാസത്തേക്കു നിരോധിച്ചു. ഈ സീസണിൽ ഇതുവരെ 15 വരയാടിൻകുഞ്ഞുങ്ങളാണു പിറന്നത്. ഉദ്യാനത്തിലെ കുമരിക്കല്ല്, മേസ്തിരിക്കെട്ട്, വരയാട്ടുമൊട്ട എന്നിവിടങ്ങളിലായി പതിനൊന്നും രാജമലയിൽ നാലും കുഞ്ഞുങ്ങളാണു പിറന്നത്.

പ്രജനനകാലം അവസാനിച്ച ശേഷം ഏപ്രിൽ പകുതിയോടെ വരയാടുകളുടെ കണക്കെടുപ്പു നടത്താനാണു വനം വകുപ്പ് ആലോചിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ നടത്തിയ സർവേയിൽ ഇരവികുളം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 785 വരയാടുകളെ കണ്ടെത്തി. ഇതിൽ 125 എണ്ണം കുഞ്ഞുങ്ങളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com