ഡിവൈഡറിലിടിച്ച് വാഹനം മറിഞ്ഞു; ഗർഭിണിക്കും ഭർത്താവിനും പരുക്ക്

HIGHLIGHTS
  • മുന്നറിയിപ്പില്ല; ആറുമാസത്തിനിടെ നടന്നത് 25 അപകടങ്ങള്‍
തമിഴ് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ മൂന്നാർ ടൗണിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ നിലയിൽ.
തമിഴ് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ മൂന്നാർ ടൗണിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ നിലയിൽ.
SHARE

മൂന്നാർ ∙ ടൗണിലെ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ച വാഹനം മറിഞ്ഞ് ഗർഭിണിക്കും ഭർത്താവിനും പരുക്കേറ്റു. കോയമ്പത്തൂർ മാടപ്പുറം സ്വദേശി പി.അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. വ്യാഴം രാത്രി 11നാണ് അപകടം.

മൂന്നാർ സന്ദർശനത്തിനായി കോയമ്പത്തൂരിൽ നിന്നു വരുന്നതിനിടയിൽ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ മറയൂർ ഭാഗത്തു നിന്നു രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങൾ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചു മറിയുന്നതു പതിവാണ്. ആറുമാസത്തിനിടെ 25 അപകടങ്ങളാണ് ഈ ഭാഗത്തു സംഭവിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS