ലോറിയി‍ൽ തടി കയറ്റുന്നതിനിടെ കാട്ടാന വിരട്ടി; തൊഴിലാളികൾ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു

HIGHLIGHTS
  • കാന്തല്ലൂർ കീഴാന്തൂർ ശിവൻപന്തിയിൽ റോഡിൽ കാട്ടാന ഇറങ്ങിയത് ബുധനാഴ്ച വൈകിട്ട് ആറരയോടെ
മറയൂർ– കാന്തല്ലൂർ റോഡിൽ ശിവൻപന്തിയിൽ തടി കയറ്റുന്ന തൊഴിലാളികളെ ഓടിച്ച് കൊമ്പൻ റോഡിനു കുറുകെ കടക്കുന്നു.
മറയൂർ– കാന്തല്ലൂർ റോഡിൽ ശിവൻപന്തിയിൽ തടി കയറ്റുന്ന തൊഴിലാളികളെ ഓടിച്ച് കൊമ്പൻ റോഡിനു കുറുകെ കടക്കുന്നു.
SHARE

മറയൂർ ∙ വേനൽ കടുത്തതോടെ കാടു വിട്ടിറങ്ങിയ കാട്ടാന ലോറിയിൽ തടി കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികളെ വിരട്ടിയോടിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. കാന്തല്ലൂർ കീഴാന്തൂർ ശിവൻപന്തിയിൽ ലോറിയിൽ തടി കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾ ഉൾപ്പെടെ 11 പേരെയാണു കൊമ്പൻ ഓടിച്ചത്.

ആനയുടെ ശബ്ദം കേട്ട ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു മിനിറ്റുകളോളം ഇവിടെ നിന്ന കൊമ്പൻ അര മണിക്കൂറിനു ശേഷം സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങി. വേനൽ കടുത്തതോടെ വീണ്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തിത്തുടങ്ങിയതു നാട്ടകാരെ ഭീതിയിലാഴ്ത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS