ADVERTISEMENT

അടിമാലി∙ മാങ്കുളത്ത് ശനിയാഴ്ച ഉച്ചയോടെ തടസ്സപ്പെട്ട വൈദ്യുതി ബന്ധം ഇന്നലെയും പുനഃസ്ഥാപിക്കാൻ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കി. ചിത്തിരപുരത്തുനിന്നാണ് മാങ്കുളത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. കല്ലാർ മുതൽ വിരിപാറ വരെയുള്ള ദൂരത്തിൽ കൂടുതൽ ഭാഗവും ഏലത്തോട്ടമാണ്.

ഇതോടെ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴുന്നതോടെയാണ് മാങ്കുളത്തേക്കുള്ള വൈദ്യുത ബന്ധം തകരാറിലാക്കുന്നത്. ഇതോടൊപ്പം കുരിശുപാറ, പീച്ചാട് മേഖലകളിലും ചിത്തിരപുരത്തുനിന്നാണ് വൈദ്യുതി എത്തുന്നത്. ഇതോടെ മാങ്കുളത്ത് വൈദ്യുത ബന്ധം തകരിലാകുന്നതോടെ ഈ മേഖലയിലും തടസ്സം പതിവാകുകയാണ്. 

വൈദ്യുതി തടസ്സത്തിന് ശാശ്വത  പരിഹാരം കാണുന്നതിനായി മാങ്കുളം ഭാഗത്തേക്കുള്ള വൈദ്യുത ലൈൻ ഭൂഗർഭ കേബിൾ വഴിയാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എം.എം.മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാബല്യത്തിലാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com