വൈദികനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: 2 പേർ കൂടി പിടിയിൽ
Mail This Article
×
അടിമാലി ∙ വൈദികനെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേർകൂടി അറസ്റ്റിൽ. പൈങ്ങോട്ടൂർ പനങ്കര തിരുനിലത്ത് രാജേഷ് (45), അരിക്കുഴ മൂഴിക്കൽ രഞ്ജിത് (39) എന്നിവരാണു പിടിയിലായത്. വൈദികനായി വേഷം കെട്ടിയ അരിക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമൾ, കപ്യാരായി ചമഞ്ഞ ആനച്ചാൽ പാറയ്ക്കൽ ഷിഹാബ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
അനിലിന്റെ ഡ്രൈവറാണു രാജേഷ്. അനിലിന്റെ സുഹൃത്താണ് രഞ്ജിത്. ഇവരിൽ നിന്ന് 4 ലക്ഷത്തോളം രൂപ കണ്ടെടുത്തിട്ടുണ്ട്. ഡിവൈഎസ്പി ബിനു ശ്രീധറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.