ADVERTISEMENT

ഉപ്പുതറ∙ ടാറിങ് നടത്തി ഒരുമാസത്തിനകം പൊട്ടിപ്പൊളിഞ്ഞ് മലയൽപുതുവൽ കുരിശുകവല-നാൽക്കവല റോഡ്. നിർമാണത്തിലെ അപാകതമൂലം റോഡിന്റെ പലഭാഗത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉപ്പുതറ പഞ്ചായത്തിലെ 17, 18 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മുൻ എംഎൽഎ ഇ.എസ്.ബിജിമോളാണ് ഈ റോഡ് ടാർ ചെയ്യാനായി 30 ലക്ഷം രൂപ അനുവദിച്ചത്. ‌

തിരഞ്ഞെടുപ്പിനു മുൻപ് നിർമാണോദ്ഘാടനം നടത്തിയശേഷം മക്ക് ഇറക്കി താൽക്കാലികമായി സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. അതിനുശേഷം കാര്യമായ നടപടികൾ ഉണ്ടാകാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് കരാറുകാരൻ ആരംഭിച്ച നിർമാണ ജോലികൾ ഏറെ കാലതാമസം വരുത്തി കഴിഞ്ഞ മാസമാണ് പൂർത്തിയാക്കിയത്. പണികൾ നടത്തി ഒരു മാസമായതോടെ ടാറിങ് വിവിധയിടങ്ങളിൽ തകരാൻ തുടങ്ങിയത് വീണ്ടും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com