മഴക്കാലത്ത് ജില്ലയിലെ പല റോഡുകളിലും യാത്രക്കാർക്കു ദുരിതമാകുന്നത് വെള്ളക്കെട്ടാണ്. കുഴികളുള്ള റോഡാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിലപ്പോൾ, മഴവെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ ആഴമറിയാതെ ചാടി അപകടത്തിൽപെടാം. അല്ലെങ്കിൽ ദേഹത്തും വസ്ത്രത്തിലുമെല്ലാം ചെളി തെറിച്ച് മൊത്തത്തിൽ പണികിട്ടാം. ഇങ്ങനെ മഴയും കുഴിയും വെള്ളക്കെട്ടുമെല്ലാം കൂടി കഷ്ടത്തിലാക്കിയ കഥയാണ് ജില്ലയിലെ പല റോഡുകളിലൂടെയും സഞ്ചരിക്കുന്ന ഓരോ യാത്രക്കാരനും പറയാനുള്ളത്. റോഡിന്റെ പേരുകൾ മാത്രമേ മാറുന്നുള്ളൂ, ദുരിതം ഏതാണ്ട് ഒരുപോലെ തന്നെ...
റോഡിലേക്ക് ഇറങ്ങുവാണോ...? വള്ളം കരുതിക്കോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.