ADVERTISEMENT

മറയൂരിൽ ചന്ദനത്തിന്റെ ലേലം നാളെയും വ്യാഴാഴ്ചയുമായി ഓൺലൈനിൽ 4 ഘട്ടങ്ങളിലായി നടക്കും. ആവശ്യമായ രേഖകൾ സഹിതം നിരതദ്രവ്യം അടയ്ക്കുന്നവർക്കു ലേലത്തിൽ പങ്കെടുക്കാം. 

എവിടെ നിന്ന് 
∙ വനംവകുപ്പിന്റെ ചന്ദന റിസർവിൽ ഉണങ്ങിനിൽക്കുന്നതും വന്യമൃഗങ്ങൾ പിഴുതിടുന്നതുമായ മരങ്ങൾ മുറിച്ചാണു ലേലത്തിന് ഒരുക്കുന്നത്. ചന്ദനക്കടത്തുകാരിൽ നിന്നു പിടികൂടുന്ന ഉരുപ്പടികളും ലേലത്തിലുണ്ട്. 

വരുമാനം 
∙ ഈ വർഷത്തെ രണ്ടാമത്തെ ലേലമാണിത്. മാർച്ചിലെ ആദ്യലേലത്തിൽ 31 കോടിയുടെ ചന്ദനം വിറ്റുപോയി. കോവിഡിനു മുൻപ് 80 കോടി രൂപ വരെ ലേലത്തിലൂടെ സർക്കാരിനു പ്രതിവർഷം ലഭിച്ചിരുന്നു. 

ലേലക്കാർ
∙ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനി, ജയ്പുർ സിഎംടി ആർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്‌പുർ ക്ലൗഡ്, കേരള ഹാൻഡി ക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ, തൃശൂർ ഔഷധി, കർണാടക ഹാൻഡി ക്രാഫ്റ്റ്സ് (സ്ഥിരമായി ലേലത്തിൽ പങ്കെടുക്കുന്നവർ). 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ലേലനടത്തിപ്പ് 
∙ മെറ്റൽ ആൻഡ് സ്ക്രാപ് ട്രേഡിങ് കോർപറേഷൻ, കൊൽക്കത്ത.

ആകെ ടൺ 68.632 
∙ 169 ലോട്ടുകളിലായി ആകെ 68.632 ടൺ ചന്ദനമാണു ലേലത്തിൽ വയ്ക്കുക. 

ലേലം ചെയ്യുന്ന ഇനങ്ങൾ 

∙ ക്ലാസ് 2: ചൈന ബുദ്ധ് – 500 കിലോ
∙ ക്ലാസ് 3: പഞ്ചം ചന്ദനം – 3.150 ടൺ‌
∙ ക്ലാസ് 4: ഗോഡ്‌ല ചന്ദനം – 258 കിലോ
∙ ക്ലാസ് 5: ഗാട്ട് ബഡ്‌ല ചന്ദനം – 4.481 ടൺ
∙ ക്ലാസ് 6: ബഗ്രദാദ് ചന്ദനം – 8.055 ടൺ
∙ ക്ലാസ് 10: ജയ്പൊഗൽ ചന്ദനം – 8.179 ടൺ
∙ ചന്ദനവേര് – 3.642 ടൺ
∙ വെള്ളച്ചന്ദനത്തടി – 15 ടൺ
∙ ചിപ്‌സ് – 17.5 ടൺ
∙ മിക്‌സ്ഡ് ചിപ്‌സ് – 6.335 ടൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT