കാട്ടുപന്നിയുടെ ആക്രമണം: വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

Mail This Article
×
ഉപ്പുതറ ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥയ്ക്കു ഗുരുതര പരുക്ക്. തവാരണ പൂങ്കാവനം ചൊള്ളമാടി അയ്യപ്പന്(68) ആണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിലായിരുന്നു ആക്രമണം. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങിയ വയോധികയെ സമീപത്തു നിന്നിരുന്ന കാട്ടുപന്നി ആക്രമിച്ചു.
തേയിലക്കാട്ടിലേക്ക് വീണപ്പോൾ വീണ്ടും ആക്രമിച്ചു. വയറും കാലും കടിച്ചുകീറുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് അരക്കിലോമീറ്ററോളം സഞ്ചരിച്ച് റോഡിൽ എത്തിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൂട്ടിക്കിടക്കുന്ന തോട്ടം മേഖലയായ ഇവിടെ ഒട്ടേറെ കാട്ടുപന്നികൾ ഉള്ളതിനാൽ ജനങ്ങൾ ഭീതിയിലാണ്. വനപാലകർ സ്ഥലം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.