ADVERTISEMENT

രാജാക്കാട്∙ മുല്ലക്കാനം ജംക്‌ഷനിൽ അപകടങ്ങൾ പതിവായിട്ടും ഡിവൈഡർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. പ്രശ്ന പരിഹാരം വൈകുന്നതിനാൽ വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഭീമ ഹർജി തയാറാക്കി പാെതുമരാമത്ത് മന്ത്രിക്ക് അയച്ചു. 

ചെമ്മണ്ണാർ–ഗ്യാപ് റോഡ്, ഉടുമ്പൻചോല–രണ്ടാംമൈൽ റോഡ്, എല്ലക്കൽ–മുല്ലക്കാനം റോഡ്, രാജാക്കാട്–മുല്ലക്കാനം റോഡ്, മുല്ലക്കാനം ആശുപത്രി റോഡ് എന്നിവ സംഗമിക്കുന്ന മുല്ലക്കാനം ജംക്‌ഷനിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഡിവൈഡറോ സിഗ്നൽ ബോർഡോ ഇല്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. 

മൂന്നാർ, ആനച്ചാൽ, ബൈസൺവാലി ഭാഗത്തുനിന്നു ജോസ്ഗിരി റോഡിലൂടെ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളാണ് ഇതിൽ കൂടുതലും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com