ADVERTISEMENT

അടിമാലി ∙ കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ കാട്ടാന ശല്യം രൂക്ഷം. നടപടി സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ കൂട്ടാക്കുന്നില്ലെന്ന പരാതിയുമായി ജനങ്ങൾ.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ‍‍ഡസനിലേറെ ആദിവാസി കുടുംബങ്ങളുടെ കമുക്, തെങ്ങ്, കൊക്കോ, വാഴ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം പൂവേന്ദ്രൻ കുഞ്ഞൻപിള്ള, സാമി ഏലച്ചൻ എന്നിവരുടെ മലയിഞ്ചി, വാഴ കൃഷി ദേഹണ്ഡങ്ങളും നശിപ്പിച്ചിട്ടുണ്ട്.

6 മാസത്തോളമായി തുടരുന്ന കാട്ടാന ശല്യം അടുത്ത നാളിലാണ് രൂക്ഷമായത്.ഇതു സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.

ഇത്തരം സാഹചര്യത്തിൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും, ട്രൈബൽ വകുപ്പും ഇടപെട്ട് ആന ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com