ADVERTISEMENT

കാഞ്ചിയാർ∙ മൂന്നു ചെയിൻ പ്രദേശത്തിന്റെ സർവേക്കാണെന്ന പേരിൽ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ കിഴക്കേമാട്ടുക്കട്ടയിൽ റോഡ് കയ്യേറി കല്ല് സ്ഥാപിച്ചതായി ആരോപണം. ഇടുക്കി പദ്ധതിക്കായുള്ള സ്ഥലം കഴിഞ്ഞുള്ള ഭാഗത്ത് നിർമിച്ചതും പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ടതുമായ വെള്ളിലാംകണ്ടം-കിഴക്കേമാട്ടുക്കട്ട-പടുക റോഡ് കയ്യേറി കല്ലിട്ടെന്നാണ് ആരോപണം. 

പട്ടയം ലഭ്യമാക്കാനുള്ള സർവേ നടപടികളുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കല്ലുകൾ സ്ഥാപിച്ചതെന്ന് ഡിസിസി വൈസ്        പ്രസിഡന്റ്     ജോർജ് ജോസഫ് പടവൻ ആരോപിച്ചു.കല്ലിട്ടതോടെ റോഡ് കെഎസ്ഇബിയുടെ അധീനതയിലാകുകയും ഭാവിയിൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുകയും ചെയ്യുമെന്നാണ് ആശങ്ക. റോഡിന്റെ നവീകരണത്തിനായി ഫണ്ടുകൾ അനുവദിക്കുന്നതിന് തടസ്സമാകുമെന്നും നാട്ടുകാർ സംശയിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യമാണുയരുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com