ജോർജിന്റെ വീട്ടുമുറ്റത്ത് കാന്താരിയാണ് താരം

Mail This Article
×
വീട്ടുമുറ്റത്ത് പൂച്ചെടികൾക്കു പകരം കാന്താരിച്ചീനി നട്ടു വളർത്തി നേട്ടം കൊയ്യുകയാണ് അമ്പഴച്ചാൽ കളരിയാമ്മാക്കൽ കെ.ജെ.ജോർജ് എന്ന എഴുപത്തിനാലുകാരൻ. ചെടിച്ചട്ടിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അൻപതോളം കാന്താരിച്ചീനികൾ നട്ടിരിക്കുന്നത്. ഇതിൽ 40 ചുവട് വെള്ളക്കാന്താരിയാണ്. നാടൻ കാന്താരിയെക്കാൾ ഇതിനു വിളവ് കൂടുതൽ ലഭിക്കുന്നുണ്ടെന്ന് ജോർജ് പറയുന്നു. ഇതോടൊപ്പം വിവിധ ഇനങ്ങളിൽപെട്ട നാൽപതോളം ഫലവൃക്ഷങ്ങളും ജോർജിന്റെ കൃഷിയിടത്തിൽ ഉണ്ട്. ഡ്രാഗൺ ഫ്രൂട്ട്, സലാക്ക്, വിവിധ ഇനം റംബുട്ടാൻ, മലേഷ്യൻ ഫലമായ ദൂരിയാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുരുമുളക്, ഏലം, റബർ എന്നിവയും കൃഷിയിടത്തിൽ സമൃദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.