ADVERTISEMENT

രാജാക്കാട് ∙ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം ‘വെന്റിലേറ്ററിലായിട്ട്’ വർഷങ്ങളായെങ്കിലും പ്രാഥമിക ചികിത്സ പോലും നൽകാതെ ആരോഗ്യ വകുപ്പ് അധികൃതരുടെ അവഗണന തുടരുന്നു. വിദഗ്ധ ഡോക്ടർമാരുൾപ്പെടെ 7 ഡോക്ടർമാരും 12 സ്റ്റാഫ് നഴ്സുമാരും അനുബന്ധ പാരാമെഡിക്കൽ ജീവനക്കാരും വേണമെന്നാണ് കണക്ക്. എന്നാൽ ഇതിന്റെ പകുതി ഡോക്ടർമാരും ജീവനക്കാരും ഇവിടെയില്ല. ബ്ലോക്ക് മെഡിക്കൽ ഓഫിസറും ഉൾപ്പെടെ 3 ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നതാണ്.

എന്നാൽ 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും ഇൗ സിഎച്ച്സിയുടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റി. 6 പഞ്ചായത്തുകളിൽനിന്നായി 350 മുതൽ 400 സാധാരണക്കാരായ രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയിരുന്ന ഇൗ ആശുപത്രിയിൽ ജീവനക്കാരും പരിശോധന സൗകര്യങ്ങളുമില്ലാത്തതിനാൽ ഇപ്പോൾ രോഗികളുടെ എണ്ണം 200 വരെയായി കുറഞ്ഞിട്ടുണ്ട്. കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരു വർഷത്തോളമായി. എക്സ്റേ ലാബും പ്രവർത്തനരഹിതമാണ്.

English Summary:

Rajakkad CHC faces closure due to critical staff shortages and neglected infrastructure, leaving the community with limited healthcare access. The understaffed facility urgently needs increased medical personnel and resources to continue vital services to six panchayat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com