ADVERTISEMENT

തൊടുപുഴ ∙ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകളിൽനിന്നു കമ്യൂണിസ്റ്റ് ആചാര്യന്മാരെ പുറത്താക്കിയെന്ന് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, അന്തരിച്ച നേതാക്കളായ സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളാണ് വലുപ്പത്തിൽ കൊടുത്തിരിക്കുന്നത്. ഒപ്പം സമ്മേളനത്തിന് എത്തുന്ന മന്ത്രിമാരുടെയും സംസ്ഥാന നേതാക്കളുടെയും ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മുൻകാല സമ്മേളനങ്ങളിൽ ബാനറുകളിലും പ്രചാരണ രേഖകളിലും കമ്യൂണിസ്റ്റ് ആചാര്യന്മാരായ മാർക്സ്, എങ്ഗൽസ്, സ്റ്റാലിൻ, ലെനിൻ തുടങ്ങിയവരുടെയും ഇഎംഎസ്, എ.കെ.ഗോപാലൻ, ഇ.കെ.നായനാർ തുടങ്ങിയവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ രീതി ഇത്തവണ ഒഴിവാക്കിയെന്നാണ് ആരോപണം. ഇത്തരം പ്രവൃത്തി ആദ്യമായാണെന്നാണു പഴയകാല പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇതു പഴയകാല സിപിഎം അണികളിൽ വ്യാപകപ്രതിഷേധം ഉയർത്തിയിട്ടുണ്ട്. 

കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് മാറി ആധുനിക യുഗത്തിലെ പ്രവണതകളിലേക്കു പാർട്ടി നേതാക്കൾ വ്യതിചലിച്ചതിന്റെ പ്രകടമായ ഉദാഹരണമാണ് ഇതെന്നാണ് ഇവർ ആരോപിക്കുന്നത്. ‌കോടിയേരി ബാലകൃഷ്ണൻ, സീതാറാം യച്ചൂരി എന്നിവരുടെ പേരുള്ള നഗറുകളിലാണു സമ്മേളനം നടക്കുന്നതെന്നും അതിനാലാണ് പ്രചാരണം ഇത്തരത്തിലാക്കിയതെന്നുമാണു നേതാക്കളുടെ വിശദീകരണം.

English Summary:

Thodupuzha CPM conference board controversy sparks protest. Workers protested the omission of prominent Communist figures from promotional materials for the upcoming party event in Thodupuzha, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com