സ്കൂട്ടർ യാത്രികയ്ക്ക് എഐ ക്യാമറ പിഴയിട്ടു; ചലാൻ ലഭിച്ചത് വൈദികന്

Mail This Article
×
നെടുങ്കണ്ടം ∙ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് സ്കൂട്ടർ യാത്രികയ്ക്ക് എഐ ക്യാമറ പിഴയിട്ടു. പിഴയടയ്ക്കാൻ ചലാൻ ലഭിച്ചത് കമ്പംമെട്ട് ഇടവകയിലെ വൈദികന്. പുനലൂരിൽ നവംബർ 23ന് ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം കമ്പംമെട്ട് സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയായ ഫാ. ജിജു ജോർജിന് ഇ-ചലാൻ ലഭിച്ചു.
ഡിസംബർ ഒന്നിനു തന്നെ പരിവഹൻ പോർട്ടലിൽ ഫാ.ജിജു പരാതി നൽകി. ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകി. നടപടിയുണ്ടാകാതെ വന്നതോടെ വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുമെന്ന മറുപടി ലഭിച്ചതല്ലാതെ നടപടിയുണ്ടായിട്ടില്ല. ക്യാമറയുടെ പിഴവോ സാങ്കേതികത്തകരാറോ ആവാം തെറ്റായ ചലാന്റെ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
English Summary:
I camera helmet challan issued incorrectly in Nedumkandam, Kerala. A priest received a fine for a woman's traffic violation, exposing flaws in the system's accuracy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.