ADVERTISEMENT

വണ്ണപ്പുറം∙ വണ്ണപ്പുറം– തൊമ്മൻകുത്ത് റോഡിൽ ടാറിങ് തുടങ്ങിയെങ്കിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് നന്നാക്കിയിട്ട് കുഴി പൂർണമായും മൂടാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതി. ഇതോടെ ഈ ഭാഗം ടാർ ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഇതുമൂലം 250 മീറ്റർ ഭാഗത്തെ റോഡാണ് തകർന്നുകിടക്കുന്നത്. ഇതിലൂടെ കാൽനടയായിട്ട് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. 

റോഡ് തകർന്നുകിടക്കുന്നതിനാൽ ഇതിലൂടെ യാത്ര ചെയ്യുന്നവർക്ക് പൊടിശല്യം അസഹ്യമാണ്. റോഡ് തകർന്നു കിടക്കുന്നതു സംബന്ധിച്ച മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് അധികൃതർ റോഡ് ടാറിങ്ങിന് ഫണ്ട് അനുവദിച്ചത്. നെയ്യശേരി– തോക്കുമ്പൻ സാഡ് റോഡുമായി ബന്ധപ്പെട്ട് കരാറുകാരന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം പൂർണമായും തകർന്നുകിടക്കുകയാണെന്ന് നാട്ടുകാർ‌ ചൂണ്ടിക്കാട്ടി. ഈ ഭാഗം ടാർ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്‌ടിപി അധികൃതർ ഒരു മാസം മുൻപ് കത്ത് കൊടുത്തതാണ്. എന്നാൽ നാളിത്രയുമായിട്ട് കരാറുകാരന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന പരാതിയും ശക്തമാണ്.

English Summary:

Vannappuram road repair is incomplete. A 250-meter stretch remains damaged and impassable, causing dust and safety concerns for residents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com