ADVERTISEMENT

വണ്ണപ്പുറം ∙ വനംവകുപ്പിന്റെ ക്യാംപ് ഷെഡിന്റെ ജനാലയും വാതിലുകളും അടിച്ചു തകർത്ത നിലയിൽ. കോട്ടപ്പാറ കാണാനെത്തുന്നവർക്ക് സൗകര്യം ഒരുക്കാനും നിരീക്ഷണം നടത്തുന്നതിനുമായിട്ടാണ് 3 വർഷം മുൻപ് 7 ലക്ഷം രൂപ മുടക്കി ഇവിടെ ക്യാംപ് ഷെഡ് പണിതത്. വനംവകുപ്പ് വാച്ചർമാരാണ് കെട്ടിടം ഉപയോഗിക്കുന്നത്. 

വാതിലുകൾ തകർന്നതോടെ കെട്ടിടം തന്നെ സാമൂഹിക വിരുദ്ധർ കൈയടക്കിയതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിലും ഇവിടെ ജീവനക്കാർ ഉണ്ടാകാറില്ല. രാവിലെയും വൈകിട്ടുമായി നൂറു കണക്കിന് സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും ശല്യം പലപ്പോഴും സഞ്ചാരികൾക്ക് പ്രശ്നമുണ്ടാക്കാറുണ്ട്. 

രണ്ടു മാസം മുൻപ് കാളിയാർ പൊലീസ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. വനവകുപ്പിന്റെ കെട്ടിടം പുനരുദ്ധരിക്കാൻ രണ്ടുലക്ഷം       രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാലാണ് ജീവനക്കാർക്ക് രാത്രി കാലങ്ങളിൽ ഇവിടെ തങ്ങാൻ കഴിയാത്തതെന്നും വനംവകുപ്പ്  അധികൃതർ പറഞ്ഞു.

English Summary:

Vannappuram Forest Department camp shed vandalism has caused significant damage. The three-year-old structure, costing 7 lakh rupees, was used by forest watchers for surveillance in the Kottappaara area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com