ADVERTISEMENT

നെടുങ്കണ്ടം ∙ വേനൽ കടുക്കുന്നു; ആശങ്കയിൽ ഏലം കർഷകർ. കഴിഞ്ഞ വേനൽ കെടുതികളിൽ നിന്ന് മുക്തമാകും മുൻപേ ഇത്തവണത്തെ വേനലും ആശങ്കയുണർത്തുന്നു. ചില ഭാഗങ്ങളിൽ നേരിയ വേനൽ മഴ ലഭിച്ചെങ്കിലും ഏലം മേഖലയിൽ ആശ്വാസത്തിനു വകയില്ല. കൃത്യമായി ജലസേചനം നടത്തിയിട്ടും കൂടിവരുന്ന ചൂടിൽ ഏലം വാടിത്തുടങ്ങി. ഇതോടെ ഉൽപാദനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഉയർന്ന പരിപാലന ചെലവിന് പുറമേ തണൽ വലകൾ വാങ്ങുന്നതിനും അവ ഏലത്തോട്ടങ്ങളിൽ ഉയർത്തി കെട്ടുന്നതിനും കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ വേനലിൽ കരിഞ്ഞുണങ്ങിയ ഏലച്ചെടികളിൽ ബാക്കിയായവയും പുനരുദ്ധാരണ കൃഷി ചെയ്തവയുമാണ് ഇത്തവണത്തെ വേനലിൽ കൂടുതലായി ഭീഷണി നേരിടുന്നത്. എന്നാൽ, കഴിഞ്ഞ വേനൽ കെടുതിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാരത്തുക ഇതുവരെയും കർഷകർക്ക് പൂർണമായും ലഭ്യമായിട്ടില്ല.

English Summary:

Cardamom production in Nedumkandam is severely affected by the intense summer heat. Farmers are worried about the reduced yield and the lack of sufficient rainfall despite some localized showers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com