ADVERTISEMENT

വണ്ണപ്പുറം ∙ ഒടിയപാറ കുരിശുംതൊട്ടി ഭാഗത്തു കോട്ടപ്പുറത്തു രാജുവിന്റെ പുരയിടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടിനാണ് പാമ്പിനെ കണ്ടത്. ഉടനെ കാളിയാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ അരുൺ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം എത്തി പിടികൂടിയത്. പെരുമ്പാമ്പിന് 15 കിലോ തൂക്കവും 8 അടി നീളവും ഉണ്ടായിരുന്നു. ഇന്നലെ കുളമാവ് വനത്തിൽ തുറന്നുവിട്ടു.

അണക്കര ചെല്ലാർകോവിൽ തകിടിയേൽ സെൽവരാജിന്റെ വീട്ടുമുറ്റത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നു.
അണക്കര ചെല്ലാർകോവിൽ തകിടിയേൽ സെൽവരാജിന്റെ വീട്ടുമുറ്റത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നു.

∙ അണക്കര ചെല്ലാർകോവിൽ തകിടിയേൽ സെൽവരാജിന്റെ വീട്ടുമുറ്റത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. വീടിനോട് ചേർന്ന് വൈക്കോൽ സൂക്ഷിച്ചിരുന്ന ഷെഡിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു. വണ്ടൻമേട്ടിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും ആമയാർ സ്വദേശി പാമ്പുപിടിത്ത വിദഗ്ധൻ രമേശും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിന് രണ്ടു വയസ്സോളം പ്രായം ഉള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. പാമ്പിനെ വനമേഖലയിൽ എത്തിച്ച് തുറന്നുവിട്ടു.

English Summary:

Giant pythons weighing 15kg and measuring 8 feet were captured in Kerala's Vannappuram. Forest department officials and trained snake catchers safely rescued and released the reptiles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com