ADVERTISEMENT

നെടുങ്കണ്ടം ∙ ശമനമില്ലാതെ കല്ലാർ പുഴയിലെ മാലിന്യം തള്ളൽ. കലക്ടറുടെ നിർദേശത്തെ തുടർന്ന് വിവിധ പഞ്ചായത്തുകൾ ചേർന്ന് അടുത്തിടെ പുഴ വൃത്തിയാക്കിയിരുന്നെങ്കിലും മാലിന്യം തള്ളൽ തുടരുകയാണ്. ഇടുക്കി ജലാശയത്തിലേക്ക് ഒഴുകുന്ന കല്ലാർ പുഴയിൽ കൂട്ടാർ, തൂക്കുപാലം, നെടുങ്കണ്ടം മേഖലകളിലാണ് മാലിന്യ തള്ളുന്നത് തുടർക്കഥയാവുന്നത്. പുഴയുടെ പല ഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. പ്ലാസ്റ്റിക്, അടുക്കള മാലിന്യങ്ങൾക്ക്‌ പുറമേ ശുചിമുറി മാലിന്യവും ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും വരെ പുഴയിൽ തള്ളുകയാണ്.

കഴിഞ്ഞദിവസം രാത്രി ചാക്കിൽ കെട്ടി വ്യാപകമായി മാലിന്യം തള്ളി. വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെയുള്ള മാലിന്യങ്ങളാണിത്. ഒട്ടേറെ ശുദ്ധജല പദ്ധതികൾ സ്ഥിതി ചെയ്യുന്ന കല്ലാർ പുഴയിലെ ജലം തുരങ്കം വഴി ഇരട്ടയാർ ഡാമിലേക്കും തുടർന്ന് അഞ്ചുരുളിയിൽ ഇടുക്കി ജലാശയത്തിലേക്കുമാണ് എത്തുന്നത്. കഴിഞ്ഞദിവസം പുഴയിൽ മാലിന്യം തള്ളിയ തൂക്കുപാലത്തെ വ്യാപാരിയിൽനിന്ന് 15,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. തുടർന്നും ശക്തമായ നിരീക്ഷണവും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Kallar River pollution continues despite cleanups. Waste dumping in Nedumkandam and surrounding areas contaminates the river, impacting the Idukki reservoir and local environment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com